“Once the travel bug bites there is no
known antidote, and I know that I shall be happily infected until the end of my
life” – Michael Palin
ഓർമ്മകൾ മണൽത്തരികൾ പോലെയാണെന്ന് എവിടെയാണ് വായിച്ചതു? കുറെ ഉതിർന്നു വീഴും ബാക്കിയുള്ളവ നമ്മുടെ കയ്യിൽ ഭദ്രം. നഷ്ടപെടാത്ത ഓർമകളിൽ, നല്ലോർമകളെ തരം തിരിച്ചെടുത്തോമനിക്കാൻ നല്ല രസമാണ്. അത് യാത്രകൾ തരുന്ന ഓര്മകളാണേൽ ബഹുരസം. പ്രിയപ്പെട്ടവരുമൊന്നിച്ചു യാത്രകൾ കേരളം വിട്ടു ഇന്ത്യയുടെ വടക്കേ കോണുകളിലേക്ക് നീങ്ങിയത് അടുത്ത കാലത്താണ്. പ്രത്യേകിച്ച് പ്രശാന്തിനെ കമ്പനി കിട്ടിയതിനു ശേഷം. കശ്മീർ-രാജസ്ഥാൻ, കൊൽക്കത്ത-സിക്കിം, ലക്ഷദ്വീപ്, അസം - അരുണാചൽ-മേഘാലയ - ചെറുതും വലുതുമായ
മനോഹരങ്ങളായ കുറെ യാത്രകൾ. ഓരോ യാത്രകളും തരുന്നത് ഒരു പിടി നല്ല സുഹൃത്തുക്കളെയും ഓർമ്മകളെയും ആണ്. ഇനിയും ചെല്ലാൻ മാടിവിളിക്കുന്ന കശ്മീർ ഓർമകളെ നിറുത്തി, സിക്കിമിലേക്കു മനസ്സ് ഇടയ്ക്കിടയ്ക്ക് സഞ്ചരിക്കുന്നത്, മുണ്ടക്കൈ - ചൂരൽമല സംഭവത്തിന് ശേഷമാണെന്ന് തോന്നുന്നു. ഞങ്ങളും അതുപോലെ ഒഴുകി പോകേണ്ടവരായിരുന്നു എന്നോർക്കുമ്പോൾ ഒരു നടുക്കം. പക്ഷെ, അപ്പോഴേക്കും കൊൽക്കത്തയും ഗാങ്ടോക്ക് മെല്ലാം ആ ഓർമകൾക്ക് മേലെ
കുളിർക്കാറ്റു വീശി
വരും.അതാണ് ഇപ്പോൾ ആ യാത്രയെ വീണ്ടും ആദ്യ
ദിനം
മുതൽ
ഓർത്തെടുക്കാൻ പ്രേരിപ്പിക്കുന്നത്.
Day -1 കൊച്ചി ടു കൊൽക്കത്ത
“Traveling – it leaves you speechless,
then turns you into a storyteller.” – Ibn Battuta
“ടൂർ ഇപ്രാവശ്യം സിക്കിമിലെ വില്ലേജുകളിലേക്കാക്കിയാലോ?
കൊൽക്കത്ത വഴി പോകുന്നത് കൊണ്ട് രണ്ടു ദിവസം കൊൽക്കത്തയും കാണാം” ടൂർ ഗ്രൂപ്പ് ൽ പ്രശാന്ത്
മെസ്സേജ് ഇട്ടപ്പോൾ എല്ലാവരും റെഡി. നോർത്ത് ഈസ്റ്റ് ആരും പോയിട്ടില്ല. കഴിഞ്ഞ വർഷത്തെ
കാശ്മീർ-രാജസ്ഥാൻ ട്രിപ്പ് ന്റെ ഓർമ്മകൾ എല്ലാര്ക്കും അടുത്ത ട്രിപ്പ് എന്ന്? എന്ന
മട്ടിൽ റെഡി ആയി നിക്കുവായിരുന്നു. കൊൽക്കത്തയും സിക്കിം കൂടി 10 ദിവസത്തിനുള്ളിലെ
ഒരു ട്രിപ്പ് ആയി മാറാൻ അധികം സമയം വേണ്ടി വന്നില്ല. പോകുമ്പോൾ കൊച്ചി ടു കൊൽക്കത്ത
ബൈ ഫ്ലൈറ്റും, ബാക്കിയുള്ള മെയിൻ യാത്രകൾ (റിട്ടേൺ ഉൾപ്പെടെ) എല്ലാം ട്രെയിൻ ആക്കാൻ
തീരുമാനമായി. പ്രശാന്ത് അവന്റെ ടൂർ സ്പെഷ്യലിസ്റ് -കസിൻ മനുട്ടനെ വിളിച്ചു ഡീറ്റെയിൽസ്
എടുത്തു, ഞങ്ങൾ ഫ്ലൈറ്റ്, ട്രെയിൻ ടിക്കറ്റ്സ് ഒക്കെ ബുക്ക് ചെയ്തിട്ടു, സിക്കിമിൽ
പാക്കേജ് എടുത്തു - കാര്യങ്ങൾ സ്പീഡ് ആയി നടന്നു.
കാത്തിരിപ്പിനു
ശേഷം അവസാനം ടൂർ പോകേണ്ട ദിവസം വന്നിരിക്കുന്നു. ഇന്നാണത്! ഓൺലൈൻ വഴി വാങ്ങിയ ബാഗിൽ
ഒരാഴ്ചത്തേക്കുള്ള ഡ്രസ്സ് കളും അനുബന്ധ സാമഗ്രികളും
ധന്യയുടെ സഹായത്തോടെ ഇന്നലെ രാത്രി ഒരു വിധം കൊള്ളിച്ചിരുന്നു . പതിവ് പോലെ ദൂര യാത്ര യ്ക്ക് പോവുമ്പോൾ ഇവരെ കുറച്ചു
നാൾ പിരിയേണ്ടത് ഓർക്കുമ്പോൾ പെട്ടെന്ന് വരുന്ന വിഷമം . മനസ്സിനെ ദുർബല പെടാൻ അനുവദിക്കാതെ ഇറങ്ങാൻ റെഡിയായി. പുറത്തു മഴ തുള്ളിയിടുന്നുണ്ട് . ആകെയൊരു മൂടിക്കെട്ടിയ
കാലാവസ്ഥ . പതിയെ തെളിയുമായിരിക്കും. നവംബർ
മാസം കഴിയാറായിരിക്കുന്ന ഈ സമയത്തൊരു മഴ ? ഏതോ ന്യുനമർദം ഗതിമാറിയെത്തിയതാണെന്നു തോന്നുന്നു.
"ചതിക്കല്ലേ സുഹൃത്തേ, കേരളം കടക്കുന്നത് വരെ കൂടെ നിന്നോ , കൊൽക്കത്ത യിലേക്കും
സിക്കിം ലേക്കും ഒന്നും കൂടെ വന്നേക്കല്ലേ പ്ളീസ് ...." മഴയെ നോക്കി കൈകൂപ്പി.
"അങ്ങനെ വേണം , ഞങ്ങളെ കൊണ്ട് പോവാതെ പോകുവല്ലേ..അല്ലെ ദച്ചൂ.." ധന്യ
മോനോട് പറഞ്ഞു . “കുഴപ്പമില്ല പൊയ്ക്കോ”
എന്നൊക്കെ പറയുമെങ്കിലും , മനസ്സിനുള്ളിൽ മറഞ്ഞിരിക്കുന്ന അസൂയ പതുക്കെ ഒന്ന് തല പൊക്കിയിരിക്കുന്നു. തല്ക്കാലം മൈൻഡ് ചെയ്യേണ്ട.
“കുഞ്ഞി മക്കൾക്ക് പോകാൻ പറ്റാത്ത സ്ഥലമാണ്, അച്ഛൻ
വരുമ്പോൾ പോയ എല്ലാ സ്ഥലത്തു നിന്നും ടോയ്‌സ് ഉം ചോക്കലേറ്റ് ഉം കൊണ്ട് വന്നു തരാം.” എന്നൊക്കെ പറഞ്ഞു ഒരു അണ്ടർ സ്റ്റാന്റിംഗ്ൽ ചെറുക്കനെ നിറുത്തിയതായിരുന്നു. ഇവൾ കൊളമാക്കും. അവളെ
നോക്കി കണ്ണുരുട്ടി, ചെക്കന് കുറേക്കൂടി ഉമ്മകളും, വരുമ്പോൾ കൊണ്ട് വരേണ്ട ടോയ്‌സ്
ഒന്ന് കൂടി ഓർമപ്പെടുത്തി അവനെ ഹാപ്പിയാക്കി, മഴനൂലുകൾക്കിടയിലൂടെ ഇറങ്ങിആഞ്ഞു നടന്നു.
ട്രെയിൻ തെറ്റിയാൽ എല്ലാം കുളമാകും.
2 .20 ന്റെ ജനശതാബ്ദിക്കു തിരൂർ നിന്നും എറണാകുളം,
അവിടെ നിന്നും ഡയറക്റ്റ് കൊൽക്കത്തക്ക് ഫ്ലൈറ്റ്, ആദ്യ ദിവസ പ്രോഗ്രാം ഇതാണ്.
അജീഷിനും പ്രശാന്തിനുമൊപ്പം തിരൂർ റെയിൽവേ സ്റ്റേഷനിൽ എത്തുമ്പോൾ ബിനോയ് കാത്തിരിക്കുന്നുണ്ടായിരുന്നു. അജീഷ് ഒരു വലിയ ട്രോളി ബാഗ് തലയിലും, കയ്യിൽ തടിച്ച ഹാൻഡ്ബാഗും, മറ്റൊരു കവറും തൂക്കി പിടിച്ചു കഴിഞ്ഞ വർഷത്തെ കശ്മീർ ടൂർനു വന്നപോലെ തന്നെ ഞങ്ങൾക്കൊപ്പം നടക്കുമ്പോൾ, ഞങ്ങളുടെ കൂടെ നടക്കുന്ന പോർട്ടർ ആണെന്ന് പറഞ്ഞവനെ ട്രോളി. ഷമീർ പതിവ് പോലെ അവസാന നിമിഷം ഓടിപ്പാഞ്ഞെത്തി.
ട്രെയിൻ കറക്റ്റ് സമയത്തു തന്നെ എത്തി. ഇപ്രാവശ്യത്തെ ട്രിപ്പ് നല്ല പോലെ ആസ്വദിച്ച് വരാൻ പറ്റണേഎന്ന പ്രാർത്ഥനയോടെ എല്ലാവരും കയറി. തുടക്കത്തിൽ തന്നെ ഒരു മുട്ടൻ പണി കിട്ടാൻ പോവുകയാണെന്ന് ആരറിഞ്ഞു?
വരും ദിവസത്തെ പ്ലാനിങ്ങും , അങ്ങോട്ടും ഇങ്ങോട്ടു കളിയാക്കിയും സമയം കളഞ്ഞ ഞങ്ങൾ കംപാർട്മെന്റ് ശരിക്കു നോക്കിയില്ല ബി-13 എന്നത് ബി-1 എന്ന് വായിച്ചു ബാഗ് എല്ലാം ഒതുക്കി ഇരുന്നപ്പോൾ അതാ യഥാർത്ഥ അവകാശികൾ വന്നിരിക്കുന്നു. ഒന്ന് ചെറുതായി തർക്കിച്ചെങ്കിലും ശരിക്കു നോക്കിയപ്പോൾ അമളി മനസ്സിലായി. വേഗം കെട്ടും കെട്ടി ബി-13 ലേക്ക് .. അത്യാവശ്യം ദൂരമുണ്ട്.ആൾക്കാർക്കിടയിലൂടെ സ്ലീപ്പർ ഉം AC കംപാർട്മെന്റ് ഒക്കെ താണ്ടി വലിയ ബാഗും വലിച്ചു ഒരു വിധം ബി-13 എത്തി. വണ്ടി തിരുന്നാവായയും കടന്നു കുറ്റിപ്പുറം എത്താറായിരുന്നു. പുറത്തു കളിയാക്കി ചിരിച്ചു കൊണ്ട് മഴയും കൂടെയുണ്ട്.
ഗ്രൂപ്പിലെ അവസാനത്തെ ആൾ ഹക്കീം ഷൊർണുർ എത്തിയപ്പോൾ
കയറി.
ഞങ്ങൾ ആറു പേരും കൂടി കുറച്ചു സമയം കൂടി വരും ദിവസത്തെ പ്ലാനിങ് നടത്തി.
പ്രശാന്ത് മാത്രമേ പോകേണ്ട സ്ഥലത്തെ പറ്റി ഏകദേശ ധാരണ ഉണ്ടാക്കിയിട്ടുള്ളു . ബാക്കി
എല്ലാവരും ടൂർ കോഓഡിനേറ്റർ ന്റെ ഡ്യൂട്ടി ആയി കണ്ട് , എല്ലാം പ്രശാന്ത് നോക്കിക്കോളും
എന്ന് കരുതി ഇറങ്ങിയിരിക്കുകയാണ്. കഴിഞ്ഞ തവണ കാശ്മീർ-രാജസ്ഥാൻ ട്രിപ്പ് കഴിഞ്ഞു
വന്നപ്പോൾ കരുതിയതായിരുന്നു, നെക്സ്റ്റ് ടൈം പോകേണ്ട സ്ഥലത്തെ കുറിച്ച് ഏകദേശ ധാരണ
യൂട്യൂബ് വീഡിയോ എല്ലാം കണ്ടു പോണം എന്നൊക്കെ. ഇപ്രാവശ്യവും തഥൈവ. പോകേണ്ട ദിവസം പെട്ടെന്നോടി വന്നു. ഇനി ഇപ്പൊ എല്ലാം
പ്രശാന്ത് തന്നെ. അവൻ കസിൻ മനുട്ടനെ വിളിച്ചു
ഏകദേശ ധാരണ ഉണ്ടാക്കിയിരുന്നു . ഓരോ ദിവസത്തെയും പ്രോഗ്രാം ചാർട് അവൻ വീണ്ടും ഒന്ന്
കൂടി പറഞ്ഞു തന്നു . കൊൽക്കത്തയിൽ രണ്ടു ദിവസം പ്ലാൻഡ് അല്ല അത് എല്ലാർക്കും കൂടി നെറ്റ്
നോക്കി പ്ലാൻ ചെയ്യാം എന്ന് തീരുമാനമായി. എല്ലാവരും ഓരോരുത്തരുടെ മൊബൈൽ ലേക്ക് തിരിഞ്ഞപ്പോൾ
ഞാൻ സൈഡ് സീറ്റിൽ മാറിയിരുന്ന് നേർത്ത മഴച്ചാറലിലൂടെ പുറത്തെ പ്രകൃതി ഭംഗി നോക്കിയിരുന്നു.
ചിന്തകൾ മഴനൂലുകൾക്കിടയിലൂടെ പതുക്കെ സിക്കിംലേക്കും
കൊൽക്കട്ടയിലേക്കും കോരിയെടുത്തു പോയി. സിക്കിം ലെ ഉയരങ്ങളിലേ തടാകങ്ങൾ, മനോഹരങ്ങളായ
ഗ്രാമങ്ങൾ, കുട്ടിക്കാലം മുതലേ പോകാൻ ആഗ്രഹിച്ച ടാഗോറിന്റെയും വിവേകാനന്ദന്റെയും ബങ്കിം
ചന്ദ്ര ചാറ്റർജിയുടെയും സത്യജിത് റായ് ടെയും
കൊൽക്കത്ത. ഞാൻ വീണ്ടും ഒരു സ്വപ്ന
ലോകത്തായി.മനസ്സിൽ കൊൽക്കത്തയിലെ അറിയാവുന്ന പ്രശസ്തരെ ഓർത്തെടുക്കുന്നതിനിടയിൽ ആലുവ
എത്താറായി. ബാഗ് എല്ലാം എടുത്തു എല്ലാരും റെഡി ആയി. എയർപോർട്ട് ലേക്ക് അടുത്ത് ഈസ്റ്റേഷൻ
ആണ്. ഇറങ്ങി തൊട്ടടുത്ത ചെറിയ ഹോട്ടൽ ൽ നിന്നും
എല്ലാരും ചൂട് ദോശയും ചായയും കഴിച്ചു . അവിടുന്ന് രണ്ടു ഓട്ടോ കളിലായി എയർപോർട്ട് ലേക്ക് .
കഴിഞ്ഞ ടൂർനു ഇവിടുന്നു തന്നെ ആയിരുന്നു ഫ്ലൈറ്റ്.
കഴിഞ്ഞ ട്രിപ്പ് ഫ്ലൈറ്റ് യാത്ര എക്സ്പീരിയൻസ് ഉണ്ടായിരുന്നതുകൊണ്ട് എല്ലാവരും പെട്ടെന്ന്
ബഗ്ഗജസ് അയക്കലും, ചെക്ക്-ഇൻ ഉം തീർത്തു. എട്ടരവരെ സമയം ഉണ്ട്. ഒന്നര മണിക്കൂറിൽ കൂടുതൽ
. എയർ പോർട്ട് ലോഞ്ചിൽ കയറാമെന്നായി. കഴിഞ്ഞ തവണ ഞാൻ മാത്രം കയറി മൂക്ക് മുട്ടെ തട്ടി
ഇറങ്ങിയപ്പോൾ നെക്സ്റ്റ് ടൈം മിസ്സാക്കില്ല എന്നുറപ്പിച്ചു, പ്രശാന്തും ഷമീർ ഉം ഇത്തവണ
എലിജിബിൾ ക്രെഡിറ്റ് കാർഡു മായി വന്നിട്ടുണ്ട്. ഫ്ലൈറ്റ് യാത്ര ഉണ്ടേൽ, ഫുഡ് എയർപോർട്ട്
ലോഞ്ച് വഴി കിട്ടുന്നതാണ് ബെറ്റർ ഓപ്ഷൻ. 2 രൂപയ്ക്കു ടേസ്റ്റി ഫുഡ് കിട്ടുന്നത് മാത്രമല്ല,
നമ്മൾ എത്തുന്ന സ്ഥലത്തു എപ്പോഴാ ഭക്ഷണം കിട്ടുക എന്നറിയില്ല പിന്നെ, എയർപോർട്ട് ൽ
നിന്ന് ഒരു ചായ കുടിക്കാൻ പോലും ചുരുങ്ങിയത് 100 രൂപയ്ക്കു മുകളിൽ ആവും!.
അജീഷ്,
ബിനോയ്, ഹക്കീം മൂന്നു പേരുടെ ക്രെഡിറ്റ് കാർഡും എലിജിബിൾ അല്ല. കഴിഞ്ഞ ടൂർ നു വന്നപ്പോൾ
നെക്സ്റ്റ് ടൈം റെഡി ആക്കും എന്ന് പറഞ്ഞതായിരുന്നു. എന്ത് ചെയ്യാനാ? അവരെ പുറത്തു നിർത്തി
ഞങ്ങൾ അകത്തു കയറി. വെജ് ഉം നോൺ വെജ് ഉം ഫുഡുകൾ ക്കിടയിലൂടെ ഞങ്ങൾ കയറിയിറങ്ങി ആസ്വദിച്ച്
കഴിച്ചു. ഫ്രൂട്സ്,
സ്വീറ്റ്സ്,ജ്യൂസ് എന്തിനു ദോശ വരെ ടേസ്റ്റ് ചെയ്തു പുറത്തിറങ്ങി യപ്പോൾ ഞങ്ങളെ കാത്ത്
പുറത്തു മൂന്നു പേരും നിൽക്കുന്നുണ്ടായിരുന്നു. കൊൽക്കത്ത യിൽ പാതിരാത്രിക്കാണ് എത്തുക.
പാവങ്ങൾക്കു നല്ല ഫുഡ് കിട്ടിയാൽ മതിയായിരുന്നു.
ഫ്ലൈറ്റ എൻട്രി സ്ഥലത്തേക്ക് ഞങ്ങൾ എത്തി. സമയമായപ്പോൾ
അകത്തേക്ക് കയറി. എട്ടു മുപ്പതിന് തന്നെ യാത്ര തുടങ്ങി. ചീപ്പ് റേറ്റ് നു ബുക്ക് ചെയ്ത
താണ് 5000 /-, അതിന്റെ ഗുണമേ ഉള്ളൂ. സീറ്റിങ് പോരാ. വിന്ഡോക്കുള്ളിലൂടെ പുറത്തു നോക്കുമ്പോഴെല്ലാം
മൂടിക്കെട്ടിയ കാലാവസ്ഥയാണ്. ചെറിയ മഴച്ചാറൽ ഉണ്ട് . “ഇവൻ നമ്മൾക്ക് പണി തരും എന്നാണ്
തോന്നുന്നത്”. ഞങ്ങൾ പരസ്പരം പറഞ്ഞു. ഏതൊക്കെയോ നദികളെയും , പട്ടണങ്ങളെയും , കുന്നുകളെയുമെല്ലാം
പിന്തള്ളി 11 . 15 PM നു ഞങ്ങൾ കൊൽക്കത്ത നേതാജി
സുബാഷ് ചന്ദ്രബോസ് എയർപോർട്ടിൽ ഇറങ്ങി.
BSNL IQ കൊൽക്കത്തയിലും സിക്കിമിലും ഞാനാണ് ബുക്ക്
ചെയ്തത്. കൊൽക്കത്തക്കാരന് ഹിന്ദി മാത്രമേ മനസ്സിലാവൂ എന്ന് തോന്നിയിരുന്നു. “ബുക്കിംഗ്
കൺഫേം ആണോ?” എന്ന് ചോദിച്ചപ്പോൾ ഒക്കെ അവൻ വേറെന്തൊക്കെ ആണ് പറയുന്നത്. ഏകദേശം ധാരണ വച്ച് ബുക്കിംഗ് ഓക്കേ ആണെന്ന് തോന്നിയതാണ്,
ഫോളോ അപ്പ് ചെയ്യാൻ വിട്ടിരുന്നു. എയർപോർട്ടിൽ നിന്ന് ബാഗേജ് കിട്ടാൻ പിന്നെയും അരമണിക്കൂർ
എടുത്തു , മാപ് നോക്കിയപ്പോൾ റൂം ലേക്ക് മുക്കാൽ മണിക്കൂർ കൂടുതൽ ഉണ്ട് . എന്തായാലും
പുലർച്ച രണ്ടു മണിയോടടുക്കും അവിടെ എത്താൻ. അവനെ കിട്ടിയില്ലേൽ പണി പാളും. ഈ പാതിരാത്രിക്കു
എവിടെ പ്പോകാൻ? ഭാഷ പോലും ശരിക്കറിയാതെ. പെട്ടെന്നെന്തോ ദുശ്ശങ്ക. ഞാൻ അവനെ വിളിക്കിക്കാൻ
നോക്കി. റിങ് ഉണ്ട്, എടുക്കുന്നില്ല. വയറു കാളി. വീണ്ടും വീണ്ടും ട്രൈ ചെയ്തു. മൂന്നാമത്
അവൻ എടുത്തു. “ഭായി, ഹം ലോഗ് ആയ ഥാ”. അങ്ങേ
തലക്കൽ ഉറക്കപിച്ചോടെ “ഹലോ, ഹലോ” മാത്രം. ഞാൻ പറഞ്ഞത് വീണ്ടും വീണ്ടും പറഞ്ഞു. ”കേരള
വാല BSNL JTOs“-അവനു കത്തി എന്ന് തോന്നുന്നു. ഞാൻ എയർപോർട്ട് ലാണ് എത്തിയത് , എന്ന്
കൂടെ ഒപ്പിച്ചു പറഞ്ഞു കൊടുത്തു . ഓ..അവന്റെ സ്വരത്തിൽ ഉറക്കത്തിൽ നിന്ന് ഉണർന്ന മടുപ്പുണ്ട്. സ്ഥലത്തിന്റെ പേര് BBD ബാഗ് ആണെന്ന് ഒരു
വിധം ചോദിച്ചറിഞ്ഞു . എത്തിയിട്ട് വിളിക്കാം എന്ന് പറഞ്ഞു
കട്ട് ചെയ്തു . ട്രെയിൻ ഇറങ്ങിയപ്പോൾ കഴിച്ച ദോശയും ചായയും മാത്രം വയറ്റിൽ ഉണ്ടായിരുന്ന
അജീഷും ബിനോയും ഹക്കീമും വിശന്നു തളർന്നിരുന്നു . പോകുന്ന വഴിക്കു കഴിക്കാം എന്ന് ധാരണയായി . പാതിരാത്രിക്ക് ഏതെങ്കിലും തട്ട് കട ഉണ്ടാവും. ബാഗ് എടുത്തു ഞങ്ങൾ പുറത്തു കടന്നു.
ഏകദേശം 15 KM ൽ സിറ്റി സെന്റർ ൽ പരന്നു കിടക്കുന്ന
ഇന്ത്യയിലെ പഴയ എയർപോർട്ടാണിത്. പണ്ട് ഡംഡം എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്, ഇത്
കൂടാതെ പിന്നെ ബംഗാളിൽ ഉള്ള എയർപോർട്ട് സിലിഗുരിയിൽ ഉള്ള “ബാഗ്ദോഗ്ര എയർപോർട്ട്” ആണ്.
അത് കൂടുതലും ഡൊമസ്റ്റിക് ഫ്ലൈറ്സ് നു വേണ്ടിയാണു
.
പുറത്തിറങ്ങിയപ്പോൾ ടാക്സിക്കാരുടെ ബഹളം. യൂബർ നോക്കിയപ്പോൾ ഞങ്ങളുടെ റൂം നിൽക്കുന്ന സ്ഥലമായ
BBD Bagh ലേക്ക് ടാക്സി ക്കാർ പറയുന്നതി നേക്കാൾ റേറ്റ് കുറവാണെന്നു മനസ്സിലായി . ഏകദേശം
മുക്കാൽ മണിക്കൂർ എടുക്കും. യൂബർ വഴി ഒരു
Ertiga ബുക്ക് ചെയ്തു . ബിനോയ്, അജീഷ്, ഹക്കീം ടീമിനു നല്ല വിശപ്പ് ഉണ്ടായിരുന്നു.
പോകുന്ന വഴിക്കു ഏതെങ്കിലും തുറന്ന ഹോട്ടൽ ഉണ്ടെങ്കിൽ നിറുത്താൻ ടാക്സി ക്കാരനോട് പറഞ്ഞു
.
റോഡിരികിൽ ഉന്തു വണ്ടികൾ നിറുത്തിയിട്ട് അതിൽ വണ്ടിക്കാർ കിടന്നുറങ്ങുന്നുണ്ട്. സിറ്റിയിൽ നിന്ന് പുറത്തു
കടന്നപ്പോഴേ കൊൽക്കത്ത യുടെ പഴമ മനസ്സിലായി. ചേരികൾ, പഴയ ശൈലിയിൽ നിർമ്മിച്ചെടുത്ത,
കാലം വരുത്തിയ കേടു പാട് തീർക്കാതെ നിർത്തിയിട്ടുള്ള കെട്ടിടങ്ങൾ. പഴയ ബ്രിട്ടീഷ് ഇന്ത്യയുടെ
സിരാകേന്ദ്രമായ സ്ഥലം. നരച്ച ഇരുട്ടിൽ വണ്ടിക്കാരൻ
ഏതൊക്കെ റോഡിലൂടെ ഓടിക്കുന്നുണ്ട്. വിശപ്പിന്റെ അക്ഷമ ക്കൊടുവിൽ, അര മണിക്കൂർ ഓടിയപ്പോൾ
ടാക്സി ക്കാരൻ ഒരു ചെറിയ തട്ടുകടക്കു മുന്നിൽ നിറുത്തി തന്നു.”റോയൽ ദാബ”- പേരിലെ റോയൽ
ഉള്ളൂ
ഒരു സൈഡ് ൽ 16 വയസ്സൊക്കെ തോന്നിക്കുന്ന പയ്യൻ റൊട്ടി
ഉണ്ടാക്കുന്നുണ്ട്. മരം കൊണ്ടുണ്ടാക്കിയ പരന്ന ഇരിപ്പിടം പോലുള്ള അടുപ്പ് അതിന്റെ ഉള്ളു
തുറന്ന ഭാഗത്തു തീക്കനൽ, അതിൽ പരത്തിയ ചപ്പാത്തി ചൂടാക്കുന്നു. ഒരു സൈഡ് ൽ കുറച്ചു
പേര് ചിക്കൻ കറി ഉണ്ടാക്കുന്നു. റൊട്ടി യും, ചിക്കൻ കറി യും ഡാൽകറിയും പാർസൽ പറയാം
എന്ന് വച്ചു. സംസാരിച്ചപ്പോൾ അവൻമാർക്ക് ബംഗാളി മാത്രമേ അറിയൂ, ഏതോ പക്കാ നാട്ടിൻപുറം
ആയിരിക്കും. ഈ നട്ടപാതിരാ നേരത്തു വിശന്നു വലഞ്ഞ്
ചെന്ന സ്ഥലത്തു ഭാഷ പ്രശ്നം ഉണ്ടാക്കുന്നു. ഇതിപ്പോ ഇവന്മാരെക്കാൾ ഹിന്ദി നമുക്കറിയാമെന്നു
ഹക്കീം. ഞങ്ങളുടെ കഷ്ടപ്പാടിനിടെ അവിടെ അപ്പോൾ രണ്ടുപേര് ഫുഡ് വാങ്ങാൻ ബുള്ളറ്റിൽ എത്തി.
കടക്കാരുടെ ഭയ ഭക്തി ബഹുമാനവും അവരുടെ ലൂക്കും
കണ്ടപ്പോൾ അവിടത്തെ ലോക്കൽ ഗുണ്ടകൾ ആയിരിക്കും എന്ന് തോന്നി. കൊൽക്കത്ത യിലെ ആദ്യ രാത്രി തന്നെ അവിസ്മരണീയമായി. പക്ഷെ അവർ നല്ലവരായ ഗുണ്ടകൾ ആണെന്ന് തോന്നുന്നു. ഞങ്ങളോട് കാര്യം ഹിന്ദിയിൽ അന്വേഷിച്ച
ശേഷം ഞങ്ങൾക്ക് വേണ്ട ഐറ്റംസ് ടേസ്റ്റ്ൽ പെട്ടെന്ന് റെഡിയാക്കി കൊടുക്കാൻ ചട്ടം കെട്ടിയാണ്
(ബംഗാളിയിൽ) അവർ പോയത്.
ഫുഡ് നു വേണ്ടി കാത്തിരിക്കുന്ന ഞങ്ങൾ, റോഡ് നു
എതിർ വശത്തു, രാത്രി യിലെ കച്ചവടം കഴിഞ്ഞ ഒരു തട്ടുകടയിലെ പണിക്കാരൻ പാത്രം കഴുകുന്നത്
കണ്ടു. റോഡ് ന്റെ ചേർന്ന് കടക്കു മുന്നിലായി ഒരു ചെറിയ തോട് . അതിലൂടെ നല്ല ജലം ഒഴുകാൻ
ചാൻസ് ഇല്ല . റോഡ് അരികിലെ വീടുകളിലെയും കട കളിലെയും ഉപയോഗം കഴിഞ്ഞതോ കഴിയാത്തതോ ആയ വെള്ളമാവാം .അതിൽ അന്നത്തെ പത്രങ്ങൾ കഴുകി വയ്ക്കുകയാണ് അയാൾ . കൂറ്റൻ
എലികൾ അടുത്തുകൂടി പായുന്നുണ്ട്. പാർസൽ വാങ്ങി ഞങ്ങൾ വീണ്ടും വണ്ടിയിൽ കയറി . ഈ പാർസൽ
ഫുഡ് കഴിക്കണ്ടത്തിനു SBI prime കാർഡ് നു മനസ്സിൽ നന്ദി പറഞ്ഞു . അങ്ങിനെ , ഏകദേശം 1.30 AM നു ഞങ്ങൾ ഞങ്ങളുടെ BSNL ഓഫീസിനു മുന്നിൽ
എത്തി.
ഇന്ത്യൻ സ്വതന്ത്ര സമര സേനാനികളും ബംഗാൾ വിപ്ലവ നക്ഷത്രംങ്ങളുമായ ബിനോയ് ബസു , ബദൽ ഗുപ്ത , ദിനേശ് ഗുപ്ത ഇവരുടെ പേരിൽ അറിയപ്പെടുന്ന ഹൂഗ്ലി നദിക്കരികിൽ ഉള്ള പട്ടണമായ ‘ബി ബി ഡി ബാഗ്’ അവിടെ ഡെൽഹൌസ്സി സ്ക്വയർ എന്നറിയപ്പെടുന്ന സ്ഥലമാണിത്. റൈറ്റേഴ്സ് ബിൽഡിംഗ്
, സെക്രട്ടറിയേറ്റ് , രാജ് ഭവൻ , ഗവർണർ റെസിഡൻസ് , ഹൈ കോർട്ട് എനീ പ്രധാന ഓഫീസു കളെല്ലാം
ഇവിടെയാണ് പഴയ പ്രൗഢിയോടെ നിൽക്കുന്ന കുറെ
കെട്ടിടങ്ങൾ. അതിനിടക്ക് ഏഴു നിലയിൽ രാജകീയ പ്രൗഡി യോടെ ഞങ്ങളുടെ BSNL കെട്ടിടം.
കൂറ്റൻ ഗേറ്റ് നു മുന്നിൽ ഞങ്ങളെ ഇറക്കി ടാക്സിക്കാരൻ
പൈസയും വാങ്ങി പോയി. പതിഞ്ഞ
താളത്തിലുള്ള മഴചാറൽ ഒഴിച്ചാൽ വേറൊരു ശബ്ദവും ഇല്ല . പഴയ കെട്ടിടങ്ങൾ കാവൽ നിൽക്കുന്ന
ഈ പട്ടണത്തിൽ ഞങ്ങൾ ആറുപേര് കൂടി! അങ്ങിങ്ങു ഉറങ്ങാൻ കിടക്കുന്ന തെരുവ് പട്ടികൾ ഞങ്ങളെ
കണ്ട ഭാവം പോലും വെക്കുന്നില്ല . മഴ ഫ്ലൈറ്റ് പിടിച്ചു ഇവിടെയും എത്തിയിട്ടുണ്ട് .
അരികിൽ മഴയിൽ കുതിർന്ന വൃത്തിഹീനമായ തെരുവ് .
ഗേറ്റ്ൽ അടിച്ചു ശബ്ദം ഉണ്ടാക്കിയെങ്കിലും സെക്യൂരിറ്റികളെ
ഒന്നും കാണാനില്ല. മഴച്ചാറലിൽ അവർ ഗേറ്റ് ൽ അടിച്ചു ശബ്ദം ഉണ്ടാക്കുകയും ഉറക്കെ വിളിക്കുകയും
ചെയ്യുന്നതിനിടയിൽ ഞാൻ കെയർ ടേക്കർ നെ നിറുത്താതെ ഡയൽ ചെയ്തു കൊണ്ടിരുന്നു. യാത്രയും
വിശപ്പും മഴച്ചാറലും പലരെയും വലച്ചിട്ടുണ്ട് . ഒടുവിൽ കെയർ ടേക്ക്ർ
ഉറക്കച്ചവടോടെ എത്തി . ഉറക്കം മുറിച്ചു വന്ന ദേഷ്യം മുഖത്തുണ്ട് . ID കാർഡ്
ചെക്ക് ചെയ്തു ഉള്ളിലേക്ക് കയറി . ആ ഇരുട്ടിൽ അയാൾക്ക് പുറകെ കനത്ത ബാഗുകളുമായി നടക്കുമ്പോൾ
നല്ല റൂം ആവണേ എന്നായിരുന്നു പ്രാർത്ഥന.
ലിഫ്റ്റ് കയറി 5 -ആം നിലയിലെത്തി . മഴ പെയ്തു കൊണ്ടിരിക്കുന്നതിനാൽ, ഇടനാഴികളിൽ ചോർച്ച യുള്ള സ്ഥലത്തെല്ലാം വെള്ളം കെട്ടിക്കിടക്കുന്നുണ്ട്. രണ്ടു റൂം ആണ് അലോട് ചെയ്തത് . രണ്ടും കുഴപ്പമില്ല . ബാത്ത് റൂം ഒക്കെ വളരെ നീറ്റ് ആൻഡ് ക്ലീൻ ആണ്, ചൂട് വെള്ളം ഉണ്ട് എല്ലാരും ഹാപ്പി ആയി. ഫ്രഷ് ആയി . വിശക്കുന്നവർ പാർസൽ കഴിച്ചു . നാളെ ഒമ്പതരയ്ക്ക് തന്നെ ഇറങ്ങാൻ എല്ലാവരും തീരു മാനിച്ചു പുതപ്പിനടിയിലേക്കു നൂണ്ടു. ഞങ്ങളുടെ ടൂർ ദിനത്തിന്റെ ആദ്യ ദിവസം ആയിരിക്കുന്നു. ഇന്ന് കുറച്ചു മണിക്കുറുകൾ കഴിഞ്ഞാൽ കൊൽക്കത്തയെ അടുത്തറിയാൻ പോവുകയാണ് . തൊട്ടടുത്ത് പ്രശാന്ത്ന്റെ കൂർക്കം വലി തുടങ്ങിയിരിക്കുന്നു . ഞാനും പതിയെ ഉറക്കത്തിലേക്കു വീണു
